Wednesday, 8 February 2017

ആരാച്ചാര്‍

                                                                                        

മലായാളത്തിലെ പ്രസിദ്ധ എഴുത്തുകാരിയായ കെ.ആര്‍.മീരയുടെ പ്രശസ്തമായ നോവലായ ആരാച്ചാരാണ് ഞാന്‍ വായിച്ചത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമ‌ടങ്ങിയിട്ടുള്ള ഒരു കൃതിയാണിത്. വളരെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായിട്ടുള്ള ധാരാളം കൃതികള്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാഹിത്യലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഈ എഴുത്തുകാരി 1970-ല്‍ ജനിച്ചു. കൊല്ലം ജില്ലയുടെ അഭിമാനമായി മാറിയ മീര ഒരു പത്രപ്രവര്‍ത്തക കൂടിയാണ്. മലയാള മനോരമ പ്രവര്‍ത്തകയായ മീരയുടെ എഴുത്തുജീവിതമാരംഭിച്ചത് 2001 ലാണ്. മീരയുടെ ആദ്യകൃതിയായ ഓര്‍മ്മയുടെ ഞരമ്പ് 2002 ലാണ് പ്രസിദ്ധീകരിച്ചത്. പല മേഖലകളിലും മികവു തെളിയിച്ച ഇനം എഴുത്തുകാരി തന്റെ അമേ മറിയ, ആരാച്ചാര്‍ എന്നീ കൃതികകളിലൂടെയാണ് പ്രശസ്തയായത്. തന്റെ അനുഭവസമ്പത്തും പരിജ്ഞാനവുമെല്ലാം മീരയുടെ കൃതികളില്‍ പ്രകടമാണ്. ഇക്കാരണത്താല്‍ തന്നെയാണ് വയലാര്‍ അവര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവര്‍ഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം മീരയുടെ കൃതികളെ തേടിയെത്തിയത്.

     മീരയെ ഉയരങ്ങളിലെത്തിച്ച ഒരു നോവലാണ് ആരാച്ചാര്‍. ചേതനയെന്ന സ്ത്രീ സാക്ഷാത്കാരത്തിന്റെ കഥ പറയുന്ന ഒരു നോവലാണിത് ഇതിലെ ഭാഷാവൈവിധ്യം വളരെ പ്രശംസനീയം തന്നെയാണ്. ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയും ഈ എഴുത്തുകാരിയുടെ പ്രത്യേകതയാണ്. ആരാച്ചാര്‍ പദവിയിലേക്കെത്തേണ്ടിവരുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ കഥയുടെ പ്രമേയം. ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് മീര രചിച്ച ഈ കഥയിലെ മറ്റു കഥാപാത്രങഇഅങളാണഅ ഫണീഭൂഷണ്‍ ഗുദ്ധമല്ലിക്, സഞ്ജീവ് കുമാര്‍ മിത്ര, രാമുദാ, പോലീസുകാ, കുറ്റവീാളികള്‍, ചേതനയുടെ അമ്മ, അങ്ങനെ ധാരാളം പേര്‍.

ഇതിലെ പ്രധാനകഥാപാത്രമാണ് ചേതന. അവളുടെ അച്ഛന്റെ പേര് ഫണീഭൂഷ, സഹോദരന്‍ രാമുദാ. കൂടാൈതെ ഒരു ചാനല്‍ പ്രവര്‍ത്തകനായ സഞ്ജീവും ഈ കഥയില്‍ മുഖ്യ പങ്കു വഹിക്കുന്നു. ഒരു സാധാരാണകുടുംബത്തിലാണ് ചേതന ജനിച്ചത്. അവളുടെ അച്ഛന്‍ ഒരു ആരാച്ചാരാണ്. അതിനാല്‍ തന്നെ ഒരുപാട് വെല്ലുുവിളികള്‍ ആ കുടുംബം നേരിട്ടിലരുന്നവു. ഇക്കാരണത്താല്‍ തന്നെ ഫണീഭൂഷണ്‍ തന്റെ മക്കളുടെ പടം ചാനലില്‍ വരാന്‍ സമ്മതിക്കില്ലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരുസംഭവമുണ്ടായി ആയിടക്ക്. രാൈമുദായുടെ പടം ടീവിയില്‍ വന്നു. ഏതോ മീഡിയ ആരുമറിയാതെ ചെയ്തതാണത്. ഫണീദായുടെ ഭയം പോലെതന്നെ സംഭവിച്ചു. ഫണീദ തൂക്കിക്കൊന്ന പ്രതിയുടോെ ബന്ധുക്കള്‍ ചേര്‍ന്ന് രാമുദാക്കുംശിക്ഷ വിധിച്ചു. തന്റെ മകന്റെ അവസ്ഥ ഫണീദയെ വളരെയെറെ ദുഖിചപ്പിച്ചു. അങ്ങനെയിരിക്കുമ്പേോഴാണ് ചേതനയെ ആരാച്ചാരാക്കാന്‍ ഫണീദ തീരുമാനിക്കുന്നത്. ഇതെല്ലാവര്‍ക്കും ഒരു പുതിയ വാര്‍ത്തയായി. ഈയിടക്കാണ് ഈ വാര്‍ത്ത തന്റെ ചാനലിന് മാത്രം ലഭിക്കണമെന്ന ലഉദ്ദേശത്തോടെ സഞ്ജീവ് ഫണീദയുടെ വീട്ടിലെത്തുന്നത്. ഈ വാര്‍ത്ത തനിക്കു മാത്രം ലഭിക്കാന്‍ വേണ്ടി സഞ്ജീവ് ഫണീദക്ക് ധാരാളം പണവും വാഗ്ദാനം നല്‍കി. കൂടാതെ ചേതനയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും അയാള്‍ പ്രകടിപ്പിച്ചു. ഇത് ഫണീദയെ വളരെയധികം സന്തോഷിപ്പിച്ചു. എന്നാല്‍ അന്നു തന്നെഅയാൈള്‍ അവനളോട് അപുമര്യാദയായി പെരുമാറി. കൂടാതെ അയാളൊരു മോഷ്ടാവ് കൂടിയാണെോന്ന് ചേതകന മനസ്സിലാക്കി. എന്നാല്‍ അവള്‍ക്ക് അയാളോടൊപ്പം സഞ്ചരിക്കേണ്ട സാഹചര്യം വരലുന്നു. ഇതിനിടെ അയാള്‍ അങ്ങനെയായതിന്റെ കാരണം ചേതന മനസ്സിലാക്കുന്നു. അവള്‍ക്ക് അയാളോട് അനുകമ്പ തോന്നുന്നു. അങ്ങനെ അവര്‍ കൂടുതല്‍ അടുത്തു. ആയിടക്കാണ് പന്ത്രണ്ടു വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കൊന്ന ഒരാളെ തൂക്കിക്കൊല്ലാനുള്ള ഉത്തരവാദിത്വം ചേതനക്ക് ലഭിക്കുന്നു. അത് ഫണീദക്ക് വളരെ സന്തോേഷം നല്‍കുന്നതയാരുന്നു.എന്നാല്‍ ചില സംഘടനകള്‍ ചേര്‍ന്ന് അത് മാറ്റിവയ്ക്കുന്നു. കൂബടാതെ ചേതനയെ പിടിച്ചുലക്കുന്ന ഒരു സംഭവം കൂടിയുണ്ടായി. രാമുദ അവരെ വിട്ടു പോയി. കൂടാതെ സഞ്ജീവ് ഈ വാര്‍ത്തക്ക് വേണ്ടി മാത്രമാണഅ അവളിടെ കൂടെ നടന്നതെന്ന് ചേതന മനസ്സിലാക്കുന്നു. അതിനുശേഷം കുറച്ചു ദജിവസങ്ങള്‍ക്ക് ആ കുറ്റവാളിക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയുമില്ലെന്ന് കോടതി വിധിച്ചു. എല്ലാ സങ്കടങ്ങളില്‍നിന്നും മുക്തിന നേടാനുള്ള ഒരു മാര്‍ഗമായി ഫണീദ ഇതദിനെ കണ്ടു. എന്നാല്‍ ഇതിനെ എല്ലാം എതിര്‍ക്കുന്ന ഒരാളിണ്ടായിരുന്നു.ചേതനയുടെ അമ്മ. സ്വന്തം മകളെ ഒരു ആരാച്ചാരാക്കുന്നതിനെ ആ അമ്മ എതിര്‍ത്തു. എന്നാല്‍ ആ അമ്മയുടെ എതിര്‍പ്പൊന്നും വക വയ്ക്കാതെ ഫണീദ അവനളെ ഒരു ആരാച്ചാരാക്കാന്‍ തീരുമാനിച്ചു. അഇങ്ങനെ ആ കുറ്റവാളിയെ തൂക്കികൊല്ലുന്നതിനു 2 ദിവസം മുന്‍പ് ചേതന ആ കുറ്റവാളിയെ കാണാന്‍ ചെന്നു. അവിടെ വച്ച് അയാള്‍ സ്വന്തം അനിയനായ കാര്‍ത്തികിനെ വിവാഹം കഴിക്കാന്‍ ചേതനയോട് ആവശ്യപ്പെടുന്നു. അയാളോട് ഉത്തരം പറയാനാകാതെ ചേതന അവിടെനിന്നും തിരിച്ചുപോകുനു. അതുകഴിഞ്ഞ് ചേതനതന്നെ അയാളെ തൂക്കിക്കൊല്ലുന്നു. ഇതോടെ ചേതന ആദ്യത്തെ വനിതാ ആരാച്ചാര്‍ പദവിയിലേക്കെത്തുന്നു., അയാളുടെ ശവസംസ്കാര ചടങ്ങിന് കാര്‍ത്തികിനൊപ്പം ചേനയും പുോകുന്നു. അവിടെ നിന്ന് നടന്ന കാര്യങ്ങള്‍ വിളശദീകരിക്കാന്‍ സഞ്ജീവ് ചേതന സ്റ്റുഡിയോവിലേക്ക് കൊണ്ട്പോയി,. അവിടെ വച്ച് തന്നെ വഞ്ചിച്ചതിനുള്ള ശിക്ഷയും കൊടുത്തുകൊണ്ട് ചേതന തിരിച്ചുപോരുന്ൈനു. ഇതോടെ കഥയവസാനിക്കുന്നു.

    അപ്രതീക്ഷിതമായ ഒരവസാനമാണ് എഴുത്തുകാരി കഥക്ക് നല്‍കിയിരിക്കുന്നത്. ഈ കഥവായിക്കുമ്പേോള്‍ തന്നെ നമുൂക്ക് മനസ്സിലാകും ഒരു പുരുഷഖന് മാത്രമല്ല ഏതൊരു സ്ത്രീ വിചാരിച്ചാലും ഇത്തരമൊരു  ജോലി ചെയ്യാന്‍ കഴിയുമെന്ന്, ഉറച്ച വിശള്വാസത്തിന്റെ പ്രതീകമായ ചേനയിലൂടെ മനമുക്ക് കാണിച്ചുതരുന്നു. ലോകത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്തരതിനിധഝിുയായിട്ടാണ് ചേതന ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നത്., ഇന്നത്തെക്കാലത്ത് സ്ത്രീകളും മുന്നോട്ട് വരുന്നുണ്ടെന്നതിന്റെ മുന്നോടിയായിട്ടാണ് ഈ കഥ രചിച്ചിരിക്കുന്നത്. കൂടാതെ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള മീഡിയയുടെ കടന്നുക്കയറ്റവും ഇതില്‍ പരാമര്‍ചശിച്ചിട്ടുള്ള ഒരു കാര്യമാണഅ. ഓരോ സ്ത്രീക്കും ഒരുൂ ഉത്തമ മാതൃകയാണ് ചേതന. ഈ കഥ വായിക്കുന്ന ഓരോരുത്തരും ഈ കഥയുടെയും കഥാപാത്രങ്ങളുടെയുപം കഥാകൃത്തിുന്റെയും ആരാധകരാവുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നുള്ളതിനെക്കാള്‍ വ്യത്യസ്തമായ ഒരു അനുഭവസമ്പത്താണ് ഈ കഥയെനിക്കു സമ്മാനിച്ചത്. തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണിത്.


....................................................                                                                                        
ചൈതനൈ.വി.ടി(10G-2016-17ബാച്ച്)     
.....................................................
                                                                        

                       

No comments:

Post a Comment